Thursday 29 September 2011

വാത്സല്യം പെയ്തിറങ്ങിയ സന്തോഷം


ആകാശത്ത് താരകങ്ങളുടെ ആഘോഷത്തിമിര്‍പ്പ് .ജലാശയങ്ങളില്‍ മത്സ്യങ്ങളുടെ ഉല്ലാസ നീരാട്ട് .വനാന്തരങ്ങളില്‍ നൃത്തച്ചുവടുവെക്കുന്ന മയിലിനെയും സംഗീതത്തിന്റെ അനുരാഗം വിതറുന്ന കുയിലിനേയും പ്രോത്സാഹനം കൊള്ളിച്ചു അതില്‍ ആഹ്ലാദിക്കുന്ന പക്ഷികളും മൃഗങ്ങളും കളകളമൊഴികിപ്പോകുന്ന അരുവികള്‍ ചഞ്ചാട്ടമാടുന്ന വൃക്ഷങ്ങള്‍ .ഇതെല്ലാം നടക്കുന്നത് ആ പെണ്‍കുട്ടിക്ക് ചുറ്റുമാണ് .ഒരു കുന്നിന്‍ചെരുവിലെ കൊച്ചുവീട്ടില്‍ ആ പെണ്‍കുട്ടിയും മാതാവും തനിച്ചാണ് താമസിക്കുന്നത് .

വര്‍ഷങ്ങളായി ആ പെണ്‍കുട്ടി ചലിക്കാത്ത കൈ കാലുകള്‍ അന്ധതയുടെ ഇരുട്ടില്‍ തെന്നി നീങ്ങുന്ന കണ്ണുകളുമായി ആ പെണ്‍കുട്ടി ദുഖത്തിന്റെ ഇരുളറക്കുള്ളിലാണ്. സന്തോഷമെന്ന മനസ്സിന്റെ ശാഖ അവളില്‍ നിന്നും അറ്റുപോയിരിക്കുകയാണ് .എന്നാല്‍ ഈ കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ആശങ്ക ഒന്ന് മാത്രമായിരുന്നു . നിര്‍ജീവമായിക്കിടക്കുന്ന എന്റെ ഈ ശരീരം അമ്മക്ക് വലിയ ഭാരമായി തീരുമോ എന്നാണ്.എന്നാല്‍ അവളുടെ ഈ ആശങ്കക്ക് മേലെ ആശ്വാസമായത് അമ്മയുടെ സ്നേഹത്തിന്റെ ആഴം മാത്രമാണ് .സന്തോഷം എന്നാ ആശ്വാസം അവളറിയുന്നത് അത്തരം നിമിഷങ്ങളിലാണ്. ഇരുട്ടിന്റെ മറവിലും വിശ്വാസവും പ്രകാശവും നിറഞ്ഞു നിന്നിരുന്നത് അവളുടെ അമ്മയുടെ മനസ്സിലാണെന്ന് അവള്‍ വിശ്വസിച്ചു.


അമ്മയ്ക്കും അവളെ വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ ഉള്ള മനസ്സ് ഉണ്ടായിരുന്നില്ല . സ്വന്തം മകള്‍ സന്തോഷത്തിലും സമാധാനത്തിലും സുഖത്തിലും ഏതൊരു അമ്മയും ചിന്തിച്ചുപോകും.എങ്കിലും ആ പെണ്‍കുട്ടിയുടെ അമ്മയ്ക്കും അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അവര്‍ക്ക് അതിനുള്ള സമ്പാദ്യമൊന്നും ഉണ്ടായിരുന്നില്ല. എന്നാലും അവളുടെ വൈകല്യത്തിന്റെ വേദനകള്‍ പരമാവധി അകറ്റി നിറുത്താന്‍ അമ്മ ശ്രമിച്ചിരുന്നു .

അങ്ങനെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു പോയെങ്കില്‍ തന്നെ അവളുടെ ദുഖത്തിന്റെ ആഴം ദൈവം മനസ്സിലാക്കുന്നില്ലല്ലോ എന്ന വേദനയില്‍ അവള്‍ കഴിഞ്ഞു . അത് മനസ്സിലാക്കിയ അമ്മ തന്റെ കുഞ്ഞിന്റെ യവ്വനത്തിലെ ആഹ്ലാദങ്ങള്‍ പകര്‍ന്നു കൊടുത്തു .എങ്ങിനെയെന്നാല്‍ തന്റെ കണ്ണുകള്‍ മകള്‍ക്കായി നല്‍കി .തന്റെ ഒരു വൃക്ക വിറ്റു പണമുണ്ടാക്കി തന്റെ കുഞ്ഞിന്റെ കൈ കാലുകളുടെ വൈകല്യം മാറ്റിയെടുക്കാനുള്ള ചികിത്സകള്‍ ചെയ്തു .അങ്ങിനെ നീണ്ട കാത്തിരിപ്പിന് ശേഷം തന്റെ മകളുടെ എല്ലാ വിധ കഴിവുകളും ലഭ്യമായി. പക്ഷെ ഇതിനെല്ലാം കാരണം അവളുടെ അമ്മയണെന്നറിഞ്ഞു അവളുടെ കണ്ണുകള്‍ നിറഞ്ഞു

പിന്നീട് ദിവസങ്ങള്‍ക്കു ശേഷം മകള്‍ തനിച്ചിരിക്കുമ്പോള്‍ അമ്മ മകളോട് ആവശ്യപ്പെട്ടു എനിക്ക് നിന്റെ കൈ പിടിച്ചു കളകളമൊഴുകുന്ന അരുവിയുറ്റെ തീരത്ത്കൂടി നടക്കണം. അമ്മയുടെ ആവശ്യപ്രകാരം മകള്‍ അമ്മയുടെ കൈ പിടിച്ചു കുറെ ദൂരം നടന്നു .അത് കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ മകള്‍ കരയുന്നത് കേട്ട് അമ്മ ചോദിച്ചു "എന്താ മോളെ നി കരയുന്നത് " ഇനിയും നിനക്ക് വല്ല ആഗ്രഹവും ഉണ്ടോ .കരഞ്ഞു കൊണ്ടിരിക്കുന്ന മകള്‍ തന്റെ കണ്ണിന്‍ തടത്തിലെ കണ്ണുനീര്‍ തുടച്ചുമാറ്റി അമ്മയെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു പറഞ്ഞു "ഇനി എനിക്ക് ഒരേ ഒരു ആഗ്രഹമേ ഉള്ളൂ എന്റെ മരണം വരെ അമ്മയുടെ കൂടെ സന്തോഷമായി ജീവിക്കണം. ഒരു ദു:ഖവും കൂടി എനിക്കുണ്ട് അമ്മയുടെ സന്തോഷം ഇല്ലാതാക്കിയൊരു ആഹ്ലാദപൂര്‍ണ്ണമുള്ള ഒരു ജീവിതം ഞാന്‍ വെറുക്കുന്നു.ഇത് കേട്ടപാടെ അമ്മ മകളെ തന്റെ മടിയില്‍ കിടത്തിയിട്ട് പൊട്ടിക്കരഞ്ഞു. തന്റെ മകളുടെ ശിരസ്സില്‍ തലോടി അങ്ങിനെ കുറെ നേരം ഇരുന്നു

അപ്പോളാണ് അവര്‍ക്കുമുന്നില്‍ ഒരു നല്ല വസ്ത്രം ധരിച്ചു ആഭരണങ്ങളാല്‍ നിറഞ്ഞു, പ്രകാശത്തിന്റെ പ്രതീതിയായി ഒരു സഹോദരി പ്രത്യക്ഷപ്പെട്ടു. നിങ്ങളുടെ സങ്കടങ്ങള്‍ ദൈവം സ്വീകരിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് ഉടന്‍ തന്നെ സന്തോഷത്തിന്റെ സൂചന കൈവരും .അതോടു കൂടി അമ്മയുടെ കാഴ്ചശക്തി തിരിച്ചു കിട്ടും. എന്ന് പറഞ്ഞു അവര്‍ക്ക് മുന്നില്‍ നിന്നും ആ സ്ത്രീ രൂപം അപ്രത്യക്ഷമായി

______________________________

(14) സന

4 comments:

  1. അമ്മയുടെ മകളുടെയും സ്നേഹത്തിന് മുന്നില്‍ മാലാഖ സന്തോഷിക്കുന്നു അല്ലെ .. ദൈവം നീതിമാന്‍ അവന്‍ നല്ല മനസുള്ളവരെ അനുഗ്രഹിക്കുന്നു... വളരെ നന്നായി എഴുതി ... സന കുട്ടീ.. ഇനിയും ഒത്തിരി എഴുതുക.. ആശംസകള്‍..

    ReplyDelete
  2. ഇറനണിഞ്ഞു വന്ന കണ്ണുകളെ ആനന്ദ കണ്ണീര്‍ പൊഴിപ്പിച്ചൂ..
    ആ കുഞ്ഞു ശലഭത്തിന്‍ അഭിനന്ദനങ്ങള്‍..!

    ReplyDelete
  3. സ്നേഹം നിറഞ്ഞു തുളുമ്പുന്ന കഥക്ക് സ്നേഹം നിറഞ്ഞ ആശംസകള്‍...

    ReplyDelete